തിരുവനന്തപുരം: ഒരു ഔദ്യോഗിക പദവി പോലും ഇല്ലാതിരുന്ന കാലത്ത് തന്നെ ‘പ്രൗഡ് കേരള’ പോലുള്ള ലഹരിവിരുദ്ധ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് അച്ഛനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തല. അതുകൊണ്ടുതന്നെ അധികാരവും ഉത്തരവാദിത്തവും ലഭിച്ചാൽ ലഹരിക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തേ തന്നെ ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള വലിയൊരു വിപത്താണ് ലഹരി. അതിന് പിന്നിൽ ശക്തമായ ശൃംഖല പ്രവർത്തിക്കുന്നുണ്ട്. ആ ശൃംഖലയ്ക്കെതിരെയാണ് മന്ത്രിയുടെ പോരാട്ടം. അതുകൊണ്ടുതന്നെ കുടുംബമെന്ന നിലയിൽ അദ്ദേഹത്തിന്റെ സുരക്ഷയിലും ഇപ്പോൾ ആശങ്കയുണ്ട്,’ രോഹിത് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നിത്തലയുടെ സുരക്ഷയിൽ ആശങ്കയുണ്ട്
