തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്ബി സിഇഒ കെ. എം എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും പടിയിറങ്ങുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെ.എം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.
തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെ.എം എബ്രഹാമിന്റെ നടപടിയായിരുന്നു. അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതിന്റെ ഭാഗമായാണ് കെ.എം എബ്രഹാം ഇപ്പോൾ രാജി വെച്ചിരിക്കുന്നത്. കെ.എം എബ്രഹാം രാജിവെക്കുന്നതോടെ കിഫ്ബി പ്രവർത്തനം ഏത് രീതിയിൽ മുന്നോട്ട് പോകുമെന്നതാണ് ശ്രദ്ദേയം. ബജറ്റിതര വായ്പ സമ്പ്രദായ രീതിയിലും ഘടനയിലും മാറ്റങ്ങൾ സംഭവിക്കുമോയെന്നതാണ് ആകാംക്ഷയോടെ നോക്കി കാണുന്നത്.
98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധി പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകൾ. പൂർത്തിയായി കൊണ്ടിരിക്കുന്ന പദ്ധതികൾ, വായ്പ, കരാർ തുടങ്ങിയവ നിലനിൽക്കുന്നതിനാൽ യുഡിഎഫ് സർക്കാരിന് കിഫ്ബി ഉടൻ നിർത്തലാക്കാനും സാധിക്കില്ല.
