തിരുവനന്തപുരം: കിഫ്ബി പദ്ധതി ഉപേക്ഷിക്കാൻ പാടില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. വലിയ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി ആവശ്യമാണെന്നും കിഫ്ബി നല്ലനിലയിൽ നടത്തിയാൽ നന്നാകുമെന്നും ജി. സുധാകരൻ വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥനെ വെച്ച് കഴിഞ്ഞ അഞ്ചുവർഷം നടത്തിയ കളികൾ അന്വേഷിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നായിരുന്നു ജി സുധാകരൻ്റെ ആവശ്യം. നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു ജി സുധാകരൻ്റെ പ്രതികരണം. കിഫ്ബി സിഇഒ ആയിരുന്ന മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെയായിരുന്നു ജി സുധാകരൻ്റെ ഒളിയമ്പ്.
ചീഫ് സെക്രട്ടറിയായിരുന്ന ഒരാൾക്ക് ചെറിയ ഒരു പദവിയിലിരിക്കാൻ നാണമില്ലേയെന്നായിരുന്നു ജി സുധാകരൻ്റെ ചോദ്യം. ആ സ്ഥാനത്ത് വെച്ചവർക്ക് നാണമില്ലേയെന്നും ജി സുധാകരൻ ചോദിച്ചു. പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവർത്തനം കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ വന്നതെന്നും അന്നത്തെ റോഡുകൾ ഒന്നും ഇപ്പോഴും കേടായിട്ടില്ലെന്നും ജി സുധാകരൻ ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും സൂക്ഷിച്ചും ശ്രദ്ധിച്ചും പ്രവർത്തിച്ചാൽ എല്ലാവർക്കും കൊള്ളാമെന്നും ജി സുധാകരൻ പറഞ്ഞു. നിലവിലെ സർക്കാരിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് കെ മുരളീധരനാണെന്നും ജി സുധാകരൻ വ്യക്തമാക്കി. ആരോഗ്യവകുപ്പ് എന്ന് പറഞ്ഞാൽ പ്രശ്നവകുപ്പാണെന്നും കൂടുതൽ പിന്തുണ നൽകേണ്ട വകുപ്പാണ് ആരോഗ്യ വകുപ്പെന്നും ജി സുധാകരൻ ചൂണ്ടിക്കാണിച്ചു.
നേരത്തെ നിയമസഭയില്‍ അബ്ദുല്‍ ഗഫൂര്‍ മറുപടി നല്‍കുന്നതിനിടെ മന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ടതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഉന്നയിച്ച് സജി ചെറിയാന് എംഎല്‍എ നല്കിയ അടിയന്തര പ്രമേയത്തിന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുല്‍ ഗഫൂര്‍ മറുപടി നല്‍കുന്നതിനിടെയാണ് ഷിബു ബേബി ജോണ്‍ ഇടപെട്ടത്. സാധാരണ സഭയില്‍ ഇല്ലാത്ത കീഴ്വഴക്കമാണിതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ചൂണ്ടിക്കാണിക്കുകയായിരുന്നു. ഷിബു ബേബി ജോണിന് സംസാരിക്കാന്‍ അനുമതി നല്കിയ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നടപടിയും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതിനിടെ പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു പ്രയോഗം ഭരണപക്ഷം ഏറ്റെടുത്തതോടെ സഭയിൽ ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായി.
