അമേരിക്കയിലെ അവസാന പോളിയോ ബാധിത മാർത്ത അന്തരിച്ചു

ഓക്കലഹോമ: ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ചത് 73 വർഷം. അമേരിക്കയിലെ അവസാന പോളിയോ ബാധിത മാർത്ത ലിലാർഡ് മരിച്ചു. അമേരിക്കയിലെ ഓക്കലഹോമയിൽ 78ാം വയസിലാണ് അന്ത്യം. അഞ്ചാം വയസിലാണ് മാർത്ത പോളിയോ ബാധിതയാവുന്നത്. 20 വയസിൽ കൂടുതൽ ആയുസില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മാർത്ത ഇരുമ്പ് കൊണ്ട് നിർമ്മിച്ച ശ്വാസകോശത്തിന്റെ സഹായത്തോടെ 73 വർഷമാണ് ജീവിച്ചത്. കൊവിഡ് ബാധിതയായ ശേഷം സഹോദരി പൂർണ രീതിയിൽ ആരോഗ്യം വീണ്ടെടുത്തിരുന്നില്ലെന്നും കൊവിഡ് സംബന്ധിയായ അസുഖങ്ങൾ മൂലമാണ് മാർത്തയുടെ മരണമെന്നുമാണ് സഹോദരി സിൻഡ് മക്വേ വിശദമാക്കിയത്. മാർത്തയ്ക്ക് പോളിയോ ബാധിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ പോളിയോയ്ക്കുള്ള വാക്സിൻ കണ്ടു പിടിക്കുന്നത്. വായു മർദ്ദം ക്രമീകരിച്ച് രോഗിയുടെ നെഞ്ച് വികസിക്കാനും ചുരുങ്ങാനും പ്രേരിപ്പിക്കുകയും സ്വാഭാവിക ശ്വസനത്തെ സഹായിക്കുകയും ചെയ്യുന്ന ഇരുമ്പ് സിലിണ്ടറിനുള്ളിലായിരുന്നു മാർത്തയുടെ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *