റിയാദ്: 2026ന്റെ തുടക്കത്തിൽ സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റവുമായി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ വിദേശ വ്യാപാര മിച്ചം 9,050 കോടി റിയാൽ ആയി ഉയർന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകൾ അധികൃതർ പുറത്തുവിട്ടത്. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 43.7 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ 5,650 കോടി റിയാലായിരുന്ന വ്യാപാര മിച്ചം, വെറും മൂന്ന് മാസം കൊണ്ട് 60 ശതമാനം വർധിച്ച് 3,390 കോടി റിയാലിന്റെ അധിക നേട്ടമാണ് സ്വന്തമാക്കിയത്. പ്രത്യേകിച്ച് ഫെബ്രുവരി മാസത്തിൽ 1,910 കോടി റിയാലായിരുന്ന മിച്ചം മാർച്ചിൽ എത്തിയപ്പോഴേക്കും 200.9 ശതമാനം ഉയർന്ന് ഒറ്റയടിക്ക് 3,800 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
സാമ്പത്തിക കുതിപ്പിൽ സൗദി: 2026 ആദ്യ പാദത്തിൽ വ്യാപാര മിച്ചം 9,000 കോടി റിയാൽ കടന്നു
