ടാൽകം പൗഡർ കാൻസർ സാധ്യത കൂട്ടും

പതിനായിരങ്ങളുടെ പരാതികൾക്കൊടുവിൽ ജോൺസൺ&ജോൺസൺ കമ്പനി ഒത്തുതീർപ്പിനു വഴങ്ങിയ വാർത്ത പുറത്തുവന്നിരുന്നു. ജോൺസൺ&ജോൺസൺ കമ്പനിയുടെ ബേബി പ‍ൗഡറുകളും ടാൽകം പൗ‍ഡറുകളും കാൻസറിനു കാരണമാകുന്നുവെന്ന ഹർജികളിലാണ് 5.5. ബില്യൺ ഡോളർ വരെ നഷ്ടപരിഹാരമായി നൽകാമെന്ന് കമ്പനിയറിയിച്ചത്. ജോൺസൺ&ജോൺസണിന്റെ ടാൽകം പൗഡറുകൾ ഒവേറിയൻ കാൻസറിനു കാരണമാകുന്നുവെന്നു കാണിച്ചായായിരുന്നു പരാതികൾ ഉയർന്നത്. ടാൽകം പൗഡറുകൾ കാൻസറിനു കാരണമാകുന്നതിനേക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ പഠനറിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു. എത്തരത്തിലാണ് ടാൽകം പൗഡർ കാൻസറിനു കാരണമാകുന്നതെന്ന് പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറാണ്(ഐ.എ.ആർ.സി.) പഠനറിപ്പോർട്ട് പുറത്തുവിട്ടത്. ടാൽകം പൗ‍ഡറിൽ അടങ്ങിയിരിക്കുന്ന ടാൽക് ഒവേറിയൻ കാൻസറിന് കാരണമാകാം എന്നാണ് കണ്ടെത്തിയത്. ദി ലാൻസെറ്റ് ഓങ്കോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *