റിയാദ്: ഗൾഫിൽ വരും ദിനങ്ങളിൽ കൂടുതൽ വിമാനങ്ങൾ റദ്ദായേക്കുമെന്ന് പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകി. സൗദിക്ക് നേരെയും ഇറാൻ യുദ്ധം നീങ്ങുന്നതിനിടെ ഇറാനെതിരെ കടുത്ത നീക്കത്തിന് അമേരിക്ക നീങ്ങുന്നതായാണ് സൂചന. യമനിലേക്ക് ഇറാനിൽ നിന്നും കൂടുതൽ ഐആർജിസി കമാണ്ടർമാരെ എത്തിച്ചതായി പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സൗദി കപ്പലുകൾക്ക് നേരെയുള്ള ഹൂതി ഉപരോധവും തുടരുകയാണ്. ഇറാൻ യുദ്ധം സൗദിക്ക് നേരെയും തിരിയുകയാണ്. ഐആർജിസിയുടെ കൂടുതൽ കമാണ്ടർമാർ ഹൂതികളെ സഹായിക്കാനായി യമനിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഇത് തടയാനായാണ് ഹൂതി നിയന്ത്രണത്തിലുള്ള യമനിലെ സൻആ വിമാനത്താവളത്തിൽ യമൻ സൈന്യം ആക്രമണം നടത്തിയത്. യമനിലെ ഔദ്യോഗിക ഭരണകൂടത്തിന് സൗദി പിന്തുണയുണ്ടെന്ന് പറഞ്ഞാണ് ഹൂതികൾ സൗദിക്കെതിരെ ഉപരോധം തുടങ്ങിയത്. ഇത് നാലാം ദിനവും തുടരുകയാണ്. ഇതോടെ എണ്ണ വില ബാരലിന് നൂറ് ഡോളർ പിന്നിട്ടു. കൂടുതൽ കപ്പലുകൾക്ക് നേരെ ആക്രമണ സാധ്യത തെളിഞ്ഞതോടെ ഇറാനും ഹൂതികൾക്കുമെതിരെ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് കടുത്ത പ്രത്യാക്രമണം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗൾഫിൽ കൂടുതൽ വിമാനങ്ങൾ റദ്ദായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
