വെനസ്വേല ഇരട്ട ഭൂകമ്പം; 2,595 മരണം സ്ഥിരീകരിച്ചു

കരാക്കസ് : വെനസ്വേലയിൽ ജൂൺ 24 നുണ്ടായ ഇരട്ട ഭൂകമ്പത്തിൽ ഔദ്യോഗികമായി 2,595 മരണം സ്ഥിരീകരിച്ചു. 12,000 ൽ അധികം പേർ ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. യന്ത്രസാമഗ്രികളുടെ അഭാവം മൂലം രക്ഷാപ്രവർത്തനം പലയിടത്തും ഇപ്പോഴും വഴിമുട്ടിയിരിക്കുകയാണ്. പലയിടങ്ങളിലും കയറും കരങ്ങളും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നാട്ടുകാർ നീക്കം ചെയ്യുന്നത്.

പതിനായിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ, വെനസ്വേലയിലേക്കായി പതിനായിരം ബോഡി ബാഗുകൾ എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. അത്ഭുതകരമായ പല രക്ഷപ്പെടലുകളുടെ വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആറു ദിവസത്തിനുശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട രണ്ടു വയസ്സുകാരൻ അത്ഭുതമായി ജോർദാനിൽ നിന്നുള്ള രക്ഷാപ്രവർത്തകരാണ് ഇവനെ രക്ഷപ്പെടുത്തിയത്. വെനസ്വേലയ്ക്കായി സ്റ്റാർലിങ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് സേവനം സൗജന്യമായി ലഭ്യമായി ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് ലഭ്യമാക്കുന്നത് വിവരങ്ങൾ എളുപ്പത്തിൽ കൈമാറുന്നതിനായി സഹായിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *