കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ത മിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വിജയ് ഈ മാസം പത്തിന് കരൂര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ടിവികെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ കരൂര്‍ സന്ദര്‍ശനമാണിത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേര്‍ മരിച്ചത്. ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷം, ഒക്ടോബര്‍ 27-ന് മഹാബലിപുരത്തെ ഹോട്ടലില്‍ വെച്ച് വിജയ് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടിരുന്നു. ദുരന്തത്തിന് ശേഷം കരൂരിലേക്ക് പോകാതെ ഹോട്ടലില്‍ വച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി കണ്ടത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

കരൂര്‍ അപകടത്തിന് പിന്നാലെ, സംസ്ഥാനത്തെ രാഷ്ട്രീയ പരിപാടികളും പൊതുയോഗങ്ങളും നടത്തുന്നതിനുള്ള നടപടി ക്രമങ്ങളില്‍ മാറ്റംവരുത്തിയിരുന്നു. സിബിഐയാണ് നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *