കണ്ണൂർ: കണ്ണൂർ ജില്ലയിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് പല താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലയിലുടനീളം 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് നിരവധികുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്തനിവാരണ സേനയും ചേർന്ന് പ്രദേശങ്ങളിൽ സജീവമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുകയാണ്.
കണ്ണൂരിൽ18 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
