സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തില്‍ സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും. കോഎംപ്റ്റ് സെര്‍വറുകളില്‍ നിന്ന് ഉത്തരക്കടലാസിന്റെ വിവരങ്ങളും രേഖകളും സിബിഎസ്ഇ സെര്‍വറുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂല്യനിര്‍ണയത്തിനായി ഒഎസ്എം പ്ലാറ്റ്ഫോം ഉപയോഗിക്കും.

പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ സൈബര്‍ ആക്രമണത്തില്‍ സിബിഎസ്ഇ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ യൂണിറ്റായ ഇന്റലിജന്‍സ് ഫ്യൂഷന്‍ & സ്ട്രാറ്റജിക് ഓപ്പറേഷന്‍സില്‍ (ഐഎഫ്എസ്ഒ) ആണ് പരാതി നല്‍കിയത്. പോര്‍ട്ടലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യയിലും പുറത്തും നിന്നുള്ള ഐപി വിലാസങ്ങളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, ഐടി ആക്ടിന്റെ സെക്ഷന്‍ 66, സെക്ഷന്‍ 43(എഫ്) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

അന്വേഷണത്തിനായി ഐഎഫ്എസ്ഒ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസ്റ്റങ്ങളും ഡാറ്റാബേസുകളും സുരക്ഷിതമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. ഡാറ്റാ ലംഘനമോ അനധികൃത ആക്സസ്സോ കണ്ടെത്തിയിട്ടില്ല. തടസമില്ലാത്ത പ്രവേശനം ഉറപ്പാക്കുമെന്നും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ നിലനിര്‍ത്തുമെന്നും എന്നും സിബിഎസ്ഇ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *