ലണ്ടൻ: ലോക ഫുട്ബോളിൽ ഏറ്റവും പ്രഹരശേഷിയുള്ള സ്ട്രൈക്കര്‍മാരിലൊരാളായ എർലിങ് ഹാലണ്ടിന്‍റെ കരിയറിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയുടെയും നോർവേയുടെയും പരിശീലകരെ കൂടാതെ മറ്റൊരു അത്ഭുത മനുഷ്യൻ കൂടിയുണ്ട്. പരിക്കുകളാൽ വലയുമ്പോൾ ഇംഗ്ലണ്ടിലെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളെപ്പോലും ഉപേക്ഷിച്ച് ഹാലണ്ട് പറക്കുന്നത് സ്പെയിനിലേക്കോ ലെബനാനിലേക്കോ ആണ്. അവിടെ ഹാലണ്ടിനെ കാത്തിരിക്കുന്ന ‘മിറാക്കിൾ മാൻ’ ആരാണ്? ഫുട്ബോൾ ലോകത്തെ ഈ വലിയ രഹസ്യം ഇപ്പോൾ പുറത്തുവരികയാണ്. ഫുട്ബോൾ ലോകത്ത് ‘മിറാക്കിൾ മാൻ’ എന്നും ‘ദ ഫിക്സർ’ എന്നും അറിയപ്പെടുന്ന ബയോമെക്കാനിക്സ് വിദഗ്ദ്ധൻ ജോൺ ഹദ്ദാദ് ആണ് ഹാലണ്ടിന്‍റെ ആത്മവിശ്വാസം. ബോറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന കാലത്ത് വിട്ടുമാറാത്ത പേശി പരിക്കുകൾ ഹാലണ്ടിനെ അലട്ടിയിരുന്നു. ആ സമയത്താണ് ഹാലണ്ടിന്‍റെ പിതാവും മുൻ താരവുമായ ആൽഫ് ഇൻഗെ ഹാലണ്ട് വഴി ജോൺ ഹദ്ദാദിനെ പരിചയപ്പെടുന്നത്. പരമ്പരാഗത ഫിസിയോതെറാപ്പിയിൽ നിന്ന് മാറി, മനുഷ്യശരീരത്തിന്‍റെ ബയോമെക്കാനിക്സിനെയും പ്രകൃതിദത്തമായ രോഗശാന്തിയെയും അടിസ്ഥാനമാക്കിയുള്ളതാണ് ഹദ്ദാദിന്‍റെ ചികിത്സ. സ്പെയിനിലെ മാർബെല്ലയിലും ലെബനാനിലുമാണ് ഇദ്ദേഹത്തിന്‍റെ പ്രധാന ക്ലിനിക്കുകൾ.
ഹാലണ്ട് എന്ന ‘റോബോട്ടിന്’ പിന്നിലെ ആ രഹസ്യ മാന്ത്രികൻ, പരിക്കേറ്റാൽ താരം ലെബനാനിലേക്ക് ഓടുന്നതിന് പിന്നിൽ
