ന്യൂഡൽഹി: രാജ്യത്ത് 13 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. തീവ്രവാദ ഫണ്ടിംഗുമായും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തി. റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന് കണ്ടെത്തൽ. ഉത്തർപ്രദേശ് എടിഎസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ ഫണ്ടുകൾ അനധികൃത പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ഇ.ഡി കണ്ടെത്തി.
ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 13 ഓളം സ്ഥലങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം കേന്ദ്ര ഏജൻസിയുടെ ലഖ്നൗ സോണൽ ഓഫീസ് റെയ്ഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചില ചാരിറ്റബിൾ ട്രസ്റ്റുകളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക ശൃംഖല, ഗണ്യമായ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതായും അത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, മ്യൂൾ അക്കൗണ്ടുകൾ, ലെയർഡ് ഇടപാടുകൾ എന്നിവയിലൂടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി വഴിതിരിച്ചുവിടുന്നതായും എടിഎസ് അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
