തിരുവനന്തപുരം: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് മുന്നൂറോളംപേർക്ക്. രോഗലക്ഷണങ്ങളുമായി നൂറോളംപേരും സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയിട്ടുണ്ട്. ഇക്കാലയളവിൽ 39 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ 22 രോഗികളും വട്ടിയൂർക്കാവിലാണ്. 30 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ രോഗങ്ങൾ ബാധിച്ച് 12 പേർ രണ്ടാഴ്ചയ്ക്കിടെ മരിച്ചു.
വെൺപകൽ, നന്തൻകോട്, നേമം, ആറ്റിങ്ങൽ, വാമനപുരം, കീഴാറ്റിങ്ങൽ, നെടുമങ്ങാട്, വെമ്പായം, പുല്ലമ്പാറ, പാങ്ങപ്പാറ, കരകുളം, കല്ലറ, കൊല്ലയിൽ, തോണിപ്പാറ, മലയിൻകീഴ്, തൃക്കണ്ണാപുരം, പള്ളിക്കൽ, പെരിങ്ങമ്മല, മാണിക്കൽ, പുളിമാത്ത്, ചെട്ടിവിളാകം, അരുവിക്കര, ഇടവ, പൂന്തുറ, നെയ്യാറ്റിൻകര, പാൽക്കുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി രോഗികളുള്ളത്.
