മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ രാഷ്ട്രീയസമവാക്യങ്ങളിൽ മാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നു. എൻ.സി.പി. വിഭാഗങ്ങളെ ലയിപ്പിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ബി.ജെ.പി. നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയചർച്ച. കഴിഞ്ഞദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഔദ്യോഗിക വസതിയിൽ എൻ.സി.പി.യുടെ ഇരുവിഭാഗം നേതാക്കളുമെത്തി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയാണോ നടന്നതെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ ലഭിക്കാനായി ഭരണകക്ഷിയായ ബി.ജെ.പി., ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. യെയും ഡി.എം.കെ.യെയും വശീകരിക്കുകയാണെന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു യോഗം നടന്നതെന്നും ശ്രദ്ധേയമാണ്.
N.C.P.യെ കേന്ദ്രീകരിച്ച് BJP
