തിരുവനന്തപുരം: അടൂർ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരേ സി.പി.എം. അടൂർ ഏരിയാ കമ്മിറ്റിയിൽ പരിഹാസം നിറഞ്ഞ വിമർശനം. അന്തരിച്ച നടൻ ജയൻ അഭിനയിച്ച ലവ് ഇൻ സിംഗപ്പൂർ സിനിമയിലെ ചാം ച ചും ചച്ചച്ചു മ്മര ചച്ചാ ച്ഛാ’ എന്ന പാട്ടുപോലെയാണ് എം.വി. ഗോവിന്ദൻ്റെ പത്രസമ്മേളനം. എഴുതിയ ആൾക്കോ സംഗീത സംവിധായകനോ പാടിയ ആൾക്കോ അത് എന്താണ് എന്നറിയില്ല എന്നും അംഗങ്ങൾ പറഞ്ഞു. ബന്ധുനിയമനത്തിൽ ഇ.പി. ജയരാജനെതിരേ നടപടി എടുത്തവർ എം.വി.ഗോവിന്ദൻറെ ഭാര്യാ നിയമനത്തിന് എതിരേ നടപടി എടുക്കാത്തത് എന്തെന്നും വിമർശനമുണ്ടായി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്ന് മാതൃക കാട്ടണം. സമുദായ നേതാക്കൾകൂടിയായ ചില സി.പി.എം. നേതാക്കൾ വോട്ട് വാഗ്ദാനം ചെയ്ത് പണം തട്ടിയത് അന്വേഷിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ഒരു കൂസലുമില്ലാതെ എം.വി. ഗോവിന്ദൻ
