മസ്‌കത്ത്: എണ്ണയിതര കയറ്റുമതിയിൽ മുന്നേറ്റവുമായി ഒമാൻ. 2026 ആദ്യ പാദത്തിൽ മാത്രം സുൽത്താനേറ്റിന്റെ എണ്ണയിതര കയറ്റുമതി 1.611 ബില്യൺ ഒമാനി റിയാലിൽ എത്തി. 17 ശതമാനം വർധനവോടെ കെമിക്കൽ ഇൻഡസ്ട്രി മേഖലയിലാണ് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കി എണ്ണയിതര കയറ്റുമതിയിൽ സുൽത്താനേറ്റ് കുതിക്കുകയാണ്. കെമിക്കൽ ഇൻഡസ്ട്രി മേഖലയിൽ 216 മില്യൺ റിയാലിന്റെ കയറ്റുമതിയാണ് നടന്നത്. ബേസ് മെറ്റൽസ് മേഖല 10.8 ശതമാനം വളർച്ചയോടെ 376 മില്യൺ റിയാലിലും, കന്നുകാലികളും മൃഗസംരക്ഷണ ഉത്പന്നങ്ങളും ആറ് ശതമാനം വളർച്ചയോടെ 104 മില്യൺ റിയാലിലുമെത്തി. ഒമാനി തുറമുഖങ്ങൾ വഴിയുള്ള റീ-എക്‌സ്‌പോർട്ട് മുൻവർഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വർധിച്ച് 367 മില്യൺ റിയാലിലെത്തി. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും എണ്ണയിതര കയറ്റുമതി വർധിപ്പിക്കാനുമുള്ള ദേശീയ ശ്രമങ്ങളുടെ വിജയമാണ് ഈ ഫലങ്ങൾ തെളിയിക്കുന്നതെന്ന് വ്യാപാര വ്യവസായ അണ്ടർസെക്രട്ടറി എഞ്ചിനീയർ ഗാലിബ് ബിൻ സെയ്ദ് അൽ മാമാരി പറഞ്ഞു.
Related Posts
കുവൈത്തിൽ 64 ലക്ഷം രൂപ മോഷ്ടിച്ച പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 21,000 കുവൈത്തി ദിനാർ (ഏകദേശം 64 ലക്ഷം ഇന്ത്യൻ രൂപ) മോഷ്ടിച്ച…
ഹാന്റ വൈറസ്; രാജ്യത്ത് ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: ഹാന്റ വൈറസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസുമായി ബന്ധപ്പെട്ട ആഗോള…
പ്രവാസികളും വി ഡിക്കൊപ്പം
ഡൽഹി : വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു പ്രവാസ ലോകത്തും പ്രകടനങ്ങൾ ശക്തമാകുന്നു. ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് വി.ഡി. സതീശനായി…
