മസ്കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. 2026-ന്റെ ആദ്യ പാദത്തിൽ ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ഇവിടെ എത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 13.2 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിൽ ആകെ 1,01,608 സഞ്ചാരികളാണ് ജബൽ അഖ്ദർ സന്ദർശിച്ചത്. 2025-ലെ ഇതേ കാലയളവിൽ ഇത് 89,780 പേരായിരുന്നു. സന്ദർശകരിൽ ഭൂരിഭാഗവും അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ്. 52,230 വിദേശ സഞ്ചാരികളാണ് ജബൽ അഖ്ദർ സന്ദർശിച്ചത്. ഗൾഫ് രാജ്യങ്ങളിൽ ഒമാൻ, സൗദി രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ. ഒമാനിൽ നിന്ന് 40,082 പേരും, സൗദിയിൽ നിന്ന് 13,272 പേരും.
ജബൽ അഖ്ദർ സന്ദർശിച്ചത് ഒരു ലക്ഷം വിനോദ സഞ്ചാരികൾ
