പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് നാണംകെട്ട തോല്‍വി. 211 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ക്രീസിലിറങ്ങിയ പാകിസ്ഥാന് 120 റണ്‍സിന് ഓള് ഔട്ടായി 90 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. ക്യാപ്റ്റനായി വീണ്ടും ചുമതലയേറ്റ ബാബര്‍ അസം 58 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും 23 റണ്‍സെടുത്ത വാലറ്റക്കാരന് മുഹമ്മദ് അബ്ബാസും 11 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. 20 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ജെയ്ഡന്‍ സീല്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്റ്റിന് ഗ്രീവ്സും കെമര്‍ റോച്ചും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്. 2023ൽ ശ്രീലങ്കക്കെതിരെ ജയിച്ചശേഷം വിദേശത്ത് ടെസ്റ്റ് മത്സരം ജയിച്ചിട്ടില്ലാത്ത പാകിസ്ഥാന്റെ വിദേശത്തെ തുര്‍ച്ചയായ എട്ടാമത്തെ ടെസ്റ്റ് തോല്‍വിയാണിത്. കഴിഞ്ഞ 11 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്‍ഡീസ് നേടുന്ന രണ്ടാമത്തെ മാത്രം ജയമാണിത്. നേരത്തെ നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 181 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് ഓള് ഔട്ടായിരുന്നു.
ബാബര്‍ പൊരുതിയിട്ടും വിന്‍ഡീസിനെതിരെയും തോറ്റ് നാണംകെട്ട് പാകിസ്ഥാൻ
