ദോഹ: അമേരിക്കയും ഇറാനും തമ്മിലെ സമാധാന കരാറിനെ ഖത്തർ സ്വാഗതം ചെയ്തു. ഹുർമുസ് കടലിടുക്കിലെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്. പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക വളർച്ചക്കും സുസ്ഥിര സമാധാനത്തിനും ഈ കരാർ നിർണായക ചുവടുവെപ്പാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്ട്ടിച്ചേർത്തു. ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ഭിന്നതകൾ പരിഹരിക്കാൻ അമേരിക്കയും ഇറാനും കാണിച്ച പ്രതിബദ്ധതയെ ഖത്തർ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കുറക്കാനും സംഘർഷാവസ്ഥ ലഘൂകരിക്കാനും മധ്യസ്ഥത വഹിച്ച പാകിസ്താന്റെ ശ്രമങ്ങളെയും പങ്കാളിത്തത്തെയും പ്രസ്താവനയിൽ പ്രത്യേകം എടുത്തുപറഞ്ഞു.
യു.എസ്-ഇറാൻ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഖത്തർ
