തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. 99.07 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടിയ ഫലം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫാണ് പ്രഖ്യാപിച്ചത്. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നിൽ പുതിയ കരിക്കുലം കാരണമായേക്കാമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും അവർ പറഞ്ഞു.
2026-ൽ ഉപരിപഠനത്തിന് അർഹത നേടിയവർ 99.07 ശതമാനമാണ്. കഴിഞ്ഞ വർഷം (2025) ഇത് 99.5 ശതമാനമായിരുന്നു. അതായത് വിജയശതമാനത്തിൽ 0.43 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
