സ്വകാര്യ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കൽപ്പറ്റ: വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ , വൈത്തിരി, പുൽപ്പള്ളി പനമരം, അമ്പലവയൽ, സുൽത്താൻ ബത്തേരി തുടങ്ങിയ അങ്ങാടികളിലെല്ലാം ഇപ്പോഴും ഭക്ഷണശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. എല്ലാ ഹോട്ടലുകൾക്കും വിറകടുപ്പുകൾ നിർമ്മിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ നിരവധി ഭക്ഷണശാലകളാണ് ഗ്യാസ് സിലിണ്ടറുകൾ കൊള്ള വില നൽകി വാങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിനിടെയാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് , കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സംഘം കൈതപ്പൊയിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തത്. അനധികൃതമായി സിലിണ്ടറുകൾ സംഭരിക്കുകയും ഉപയോഗിക്കുകയൂം ചെയ്യുന്നവർക്കെതിരെ ആവശ്യസാധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ ജെയിംസ് പീറ്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *