തിരുവനന്തപുരം: പ്ലസ് വണ്ണിന് കൂടുതൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ശംസുദ്ദീൻ. താത്കാലിക ബാച്ചും സീറ്റുകളും നേരത്തെ അനുവദിച്ചത് വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾക്ക് നേരത്തെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക ജില്ലകളിൽ കൂടുതൽ സീറ്റുകൾ ആവശ്യം വന്നാൽ മറ്റു ജില്ലകളിലെ ബാച്ചുകൾ നൽകും. കഴിഞ്ഞ തവണത്തെ രീതി തുടരും. ഇത്തവണ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിന് അനുസരിച്ചത് സ്ഥിരം ബാച്ച് സംബന്ധിച്ച് തീരുമാനമെടുക്കും. കൂട്ടായ ആലോചനക്ക് ശേഷമാകും തീരുമാനമെടുക്കുക. ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും വിദ്യാഭ്യമന്ത്രി പറഞ്ഞു.
Related Posts
മുഖ്യമന്ത്രിയെ ഇന്നെങ്കിലും തീരുമാനിക്കുമോ?
ഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അന്തിമഘട്ടത്തിലേക്ക്. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും കേരളത്തിൽ…
താമരശ്ശേരിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു
താമരശ്ശേരി: കട്ടിപ്പാറ അമരാട് സ്വദേശിയയായ മധ്യവയസ്കന് പാമ്പ് കടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷ്റഫ് (45) നാണ് പാമ്പുകടിയേറ്റത്. വെളളിയാഴ്ച…
മുഖ്യമന്ത്രിക്ക് ഒന്ന്, ആഭ്യന്തര മന്ത്രിക്ക് ഒമ്പത്; മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ…
