‘വിജിലൻസ് മേധാവി സംശയത്തിന് അതീതനാകണം’; വിജയ് സർക്കാരിന് കോടതിയുടെ വിമർശനം

ചെന്നൈ: വിജിലൻസ് തലപ്പത്തെ നിയമനത്തിൽ വിജയ് സർക്കാരിന് ഹൈക്കോടതിയിൽ നിന്നും വിമർശനം. തമിഴ്നാട് വിജിലൻസ് മേധാവിയായി എ.അരുണിനെ നിയമിച്ചതിനെതിനെയാണ് മദ്രാസ് ഹൈക്കോടതി വിമർശിച്ചത്. വിജിലൻസ് മേധാവിയുടേത് സത്യസന്ധതയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥർ ഇരുന്ന പദവിയാണെന്നും,അഴിമതി സാമൂഹ്യ വിപത്തായി മാറിയിരിക്കെ സംശയത്തിന്റെ കണിക പോലും ഇല്ലാത്തവർ വേണം പദവിയിൽ ഇരിക്കാനെന്നും , വിജിലൻസ് മേധാവി സംശയത്തിന് അതീതനാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

റിയൽ എസ്റ്റേറ്റ് വ്യവസായിക്കെതിരെ അരുൺ ചുമത്തിയ ഗുണ്ടാനിയമം റദ്ദാക്കിയ ഉത്തരവിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. അരുണിനെ വിളിച്ചുവരുത്തി ശാസിച്ച ശേഷമാണ് കോടതി ഗുണ്ടാനിയമം റദ്ദാക്കിയത്. അകാരണമായി ബോധപൂർവമാണ് അരുൺ നിയമവിരുദ്ധ ഉത്തരവിറക്കിയതെന്ന് കോടതി കണ്ടെത്തി. ഉത്തരവിടുമ്പോൾ അരുണിനെ പദവിയില്ലാതെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. എന്നാൽ കോടതിയുടെ മുന്നിൽ എത്തുമ്പോഴേക്കും അരുൺ വിജിലൻസ് മേധാവി ആയി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. അരുണിനെതിരായ മറ്റൊരു കേസ് പരിഗണിക്കവേയാണ് കോടതി പരാമർശമെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *