ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ കരുത്തരായ ജർമ്മനിയെ അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ട് റൗണ്ടിൽ പ്രതീക്ഷ നിലനിർത്തി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ജർമ്മനിയെ പരാജയപ്പെടുത്തിയത്. 77-ാം മിനിറ്റിൽ ഗോൺസാലോ പ്ലാറ്റ നേടിയ ഗോളാണ് ഇക്വഡോറിന് നിർണ്ണായക വിജയവും നോക്കൗട്ട് പ്രതീക്ഷയും സമ്മാനിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജർമ്മനി ആധിപത്യം പുലർത്തിയിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയുടെ ഗോളിലൂടെ ജർമ്മനി മുന്നിലെത്തി. എന്നാൽ, ഒമ്പതാം മിനിറ്റിൽ നിൽസൺ അങ്കുലോയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു. തുടർന്ന് സമനിലയിൽ പിരിഞ്ഞേക്കുമെന്ന് കരുതിയ മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് പ്ലാറ്റയിലൂടെ ഇക്വഡോർ വിജയഗോൾ കണ്ടെത്തിയത്. പെഡ്രോ വൈറ്റിന്റെ കോർണർ കിക്കിൽ നിന്ന് വന്ന പന്ത് കെവിൻ റോഡ്രിഗസ് ഹെഡ് ചെയ്ത് നൽകിയപ്പോൾ, പ്ലാറ്റ കൃത്യമായ ടച്ചിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ജർമനിക്കെതിരെ അട്ടിമറി ജയവുമായി ഇക്വഡോർ
