കോഴിക്കോട്: കോഴിക്കോട് എടച്ചേരി ജമീല വധക്കേസിലെ പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ആദൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. ഒളിവിലായിരുന്ന ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്.
ആദൂർ സ്‌റ്റേഷൻ പരിധിയിൽ ബോവിക്കാനത്ത് മൽസ്യ വിൽപ്പനക്കാരനായി കഴിയുകയായിരുന്നു ഇയാൾ. പല തവണ പ്രതിയ്ക്കായി പൊലീസ് വലവിരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. ജമീലയെ ഭർത്താവ് ഹമീദ് തലയ്ക്കടിച്ചും, കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്.
