ന്യൂജഴ്സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ നോർവെയ്‌ക്കെതിരെയുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോഡോടെയാണ് നെയ്മർ മടങ്ങുന്നത്. 129 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ ആണ് നെയ്മർ നേടിയത്.
2010ൽ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ട അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തന്നെയാണ് നെയ്മർ അവസാന മത്സരവും കളിച്ചത്. നോർവെയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിനായി ഗോൾ നേടിയെങ്കിലും ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ‘ഞാൻ പരമാവധി ശ്രമിച്ചു, ഇനിയിപ്പോ എല്ലാം കഴിഞ്ഞു. എവിടെയാണോ തുടങ്ങിയത് അവിടെത്തന്നെ ഞാനിത് അവസാനിപ്പിക്കുന്നു”, മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞു. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ സാന്റോസ് എഫ്സിക്ക് വേണ്ടി നെയ്മർ കളി തുടരും.
