ആലപ്പുഴ: ജീവിതശൈലീരോഗം പിടിപെടാൻ സാധ്യതയുള്ള 61.72 ലക്ഷം പേർ സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. 1.44 കോടിയാളുകളിൽ നടത്തിയ സർവേയിൽ 42.88 ശതമാനം പേരും ഏതെങ്കിലുമൊരു ജീവിതശൈലീരോഗം വരാൻ സാധ്യതയുള്ളവരാണ്. 2014 മാർച്ചുമുതൽ 2026 ജനുവരിവരെ 30 വയസ്സിനു മുകളിലുള്ളവരിൽ നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയാണു മിക്കവർക്കും. അനാരോഗ്യ ഭക്ഷണരീതി, വ്യായാമക്കുറവ്, പുകവലിയും മദ്യപാനവും, മാനസികസമ്മർദം, ഉറക്കക്കുറവ്, പൊണ്ണത്തടി തുടങ്ങിയവയാണു കാരണങ്ങൾ.
ജീവിതശൈലീരോഗം; സാധ്യതാ പട്ടികയിൽ 61.72 ലക്ഷംപേർ
