കോഴിക്കോട്: വടകര തിരുവള്ളൂർ ചാനിയംകടവിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കീഴടങ്ങി. താഴേക്കുറ്റിയിൽ യൂസുഫിനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത് , രഞ്ജിത്ത്, എന്നിവരാണ് വടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഒരാൾ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണവും മൊബൈലും കവർന്നെന്നായിരുന്നു ലീഗ് പ്രവർത്തകന്റെ പരാതി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് സംഘർഷത്തിന്റെ തുടർച്ചയായി സിപിഎം പ്രവർത്തകന് മർദ്ദനമേറ്റതിന് പിന്നലെയായിരുന്നു ലീഗ് പ്രവർത്തകനുനേരെയുള്ള ആക്രമണം.
വടകരയിൽ ലീഗ് പ്രവർത്തകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് ; മൂന്ന് സിപിഎം പ്രവർത്തകർ കീഴടങ്ങി
