ഹിമാചലിൽ വില്ലനായി കാലാവസ്ഥാ വ്യതിയാനം; ആപ്പിൾ ഉൽപ്പാദനത്തിൽ 40% ഇടിവ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഇന്ത്യയിലെ പ്രധാന ആപ്പിൾ ഉൽപ്പാദന കേന്ദ്രമായ ഹിമാചൽ പ്രദേശിനെയും ഗുരുതരമായി ബാധിക്കുന്നു. ഏകദേശം 5,000 കോടി രൂപയുടെ ആപ്പിൾ വ്യവസായമാണ് ഇത്തവണ സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നത്. താളംതെറ്റിയ മഴയും താപനിലയിലെ വ്യതിയാനങ്ങളും കാരണം ഈ വർഷം ആപ്പിൾ ഉൽപ്പാദനം 40 ശതമാനത്തോളം കുറയുമെന്നാണ് വിലയിരുത്തൽ. ഇതോടെ ആപ്പിൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രണ്ടര ലക്ഷത്തോളം കർഷക കുടുംബങ്ങളുടെ ഉപജീവനവും പ്രതിസന്ധിയിലാകും.

സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2026-ൽ ആപ്പിൾ ഉൽപ്പാദനം 4.36 ലക്ഷം മെട്രിക് ടണ്ണായി, അതായത് ഏകദേശം 2.15 കോടി ബോക്‌സുകളായി ചുരുങ്ങും. കഴിഞ്ഞ വർഷമായ 2025-ൽ 6.99 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ 2.63 ലക്ഷം മെട്രിക് ടണ്ണിന്റെ ഇടിവ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദനത്തിലെ ഈ വലിയ കുറവ് സംസ്ഥാനത്തെ ആപ്പിൾ വിപണിയെയും കാർഷിക സമ്പദ്‌വ്യവസ്ഥയെയും ഗണ്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *