ആലപ്പുഴ: കനത്ത വെള്ളക്കെട്ടിൽ വലഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാംപുകളിൽ ഉൾപ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. അതേസമയം ആറന്മുളയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നിൽക്കുന്നതും ആശ്വാസമാണ്. എന്നാൽ ഉൾപ്രദേശങ്ങൾ വെള്ളത്തിൽ തന്നെയാണ്. റാന്നിയിൽ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും. കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
മുല്ലപ്പെരിയാർ-ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് നേരിയ രീതിയിൽ ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 121 അടിയായി. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2,349 അടിയായി. കഴിഞ്ഞ വർഷത്തേതിനേക്കാൾ 28 അടി വെള്ളം കുറവാണ്. കഴിഞ്ഞ നാല് ദിവസത്തിനിടയ്ക്ക് അണക്കെട്ടിൽ 20 അടി വെള്ളം ഉയർന്നു. ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻ ദുരിതാബാധിത മേഖലകളിൽ എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു.
