കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ കലാപം രൂക്ഷമാവുന്നതായി സൂചന. നാളെ നടക്കുന്ന എംഎൽഎമാരുടെ യോഗത്തിൽ പകുതി എംഎൽഎമാരും എത്തില്ലെന്ന് ബിജെപി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. നാളെ മമത ബാനർജിയുടെ വസതിയിലാണ് നിര്‍ണായക യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന ആദ്യ യോഗത്തിൽ 9 പേർ വിട്ടുനിന്നിരുന്നു. ഇത്തവണ പരമാവധി പേരെ എത്തിക്കാൻ മമത നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്.
അതേസമയം, ടിഎംസി നേതാക്കളുടെ വീടുകളിൽ റെയ്ഡ് ഇന്നും തുടരുകയാണ്. നോർത്ത് 24 പർഗാനസിൽ ടിഎംസി നേതാവിന്റെ പറമ്പിൽ ഡബിൾബാരൽ തോക്കടക്കം ആയുധശേഖരം പിടികൂടി. ഇന്നലെ തൃണമൂൽ കോൺഗ്രസിന്റെ ടാങ്ക്രയിലെ ഓഫീസിൽ നിന്നും നൂറോളം തിരിച്ചറിയൽ രേഖകളടക്കം പിടികൂടുകയും ചെയ്തു. അതിനിടെ ബംഗാൾ നിക്ഷേപ സൗഹൃദമെന്ന് തെളിയിക്കാൻ ഹൂഗ്ലി സിംഗൂരിലേക്ക് ടാറ്റയെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്ന് ബിജെപി വ്യക്തമാക്കി.
