സ്‌പെയ്‌നിനോട് തോറ്റ് ഉറുഗ്വെ പുറത്ത്, സൗദിക്കും മടങ്ങാം

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ ആദ്യ റൗണ്ടില്‍ പുറത്ത്. ഗ്രൂപ്പ് എച്ചില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് മുമ്പ് രണ്ട് വര്‍ഷം ചാമ്പ്യന്മാരായിട്ടുള്ള ഉറുഗ്വെ പുറത്തായത്. അതേസമയം, ലോകകപ്പിലെ കന്നിക്കാരായ കേപ് വെര്‍ദെ അവസാന 32ല്‍ ഇടം പിടിച്ചു. ഗ്രൂപ്പില്‍ സൗദി അറേബ്യക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. ഉറുഗ്വെയ്‌ക്കൊപ്പം സൗദിയും പ്രാഥമിക റൗണ്ടില്‍ പുറത്തായി. നോക്കൗട്ടില്‍ കേപ് വെര്‍ദെ, നിലവില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും.

ഉറുഗ്വെയ്‌ക്കെതിരെ 47-ാം മിനിറ്റില്‍ അലക്‌സ് ബയേന നേടിയ ഗോളാണ് സ്‌പെയ്‌നിന് ജയമൊരുക്കിയത്. യഥാര്‍ത്ഥത്തില്‍ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുടെ പിഴവായിരുന്നു അത്. ബയേനയുടെ ദുര്‍ബലമായ ഒരു ഷോട്ട് തടഞ്ഞിടുന്നതില്‍ മുസ്ലേര പരാജയപ്പെട്ടു. കയ്യില്‍ നിന്ന് വഴുതി വീണ പന്ത് ഗോള്‍വര കടക്കുകയായിരുന്നു. പിന്നാലെ രണ്ടാം പാതിയില്‍ ഉറുഗ്വെ ഗോള്‍ കീപ്പറെ മാറ്റിയെങ്കിലും കാര്യമൊന്നും ഉണ്ടായിരുന്നില്ല. സ്പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സൈമണിന്റെ തകര്‍പ്പന്‍ സേവുകള്‍ ഉറുഗ്വെയുടെ സമനില മോഹങ്ങള്‍ക്ക് തടസ്സമായി.

Leave a Reply

Your email address will not be published. Required fields are marked *