ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കൻഡിൽ നേടിയ ഗോൾ ‘വാര്‍’ നിഷേധിച്ചു

ടൊറാന്‍റോ: ലോകകപ്പിലെ അത്യന്തം നാടകീയമാ പോരാട്ടത്തിൽ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയതിന് പിന്നാലെ പ്രതിഷേധവുമായി ക്രൊയേഷൻ ആരാധകര്‍. കാനഡയിലെ ടൊറാന്‍റോ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇഞ്ചുറി ടൈമിൽ ലീഡെടുത്ത പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ ക്രോയേഷ്യ സമനില ഗോൾ നേടിയെങ്കിലും വാര്‍ പരിശോധനക്കൊടുവില്‍ റഫറി ഗോള്‍ റദ്ദാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്രോയേഷ്യൻ ആരാധകർ കൂട്ടത്തോടെ മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു. മത്സരത്തിന്‍റെ നിശ്ചിത സമയത്തിന് ശേഷം പത്ത് മിനിറ്റാണ് ഇഞ്ചുറി ടൈമായി അനുവദിച്ചത്. പോർച്ചുഗൽ 2-1 ന് മുന്നിട്ടുനിൽക്കെ, കളിയുടെ അവസാന സെക്കൻഡുകളിൽ ക്രോയേഷ്യ പോർച്ചുഗൽ ബോക്സിലേക്ക് ഒരു ക്രോസ്സ് നൽകി. ബോക്സിനുള്ളിലെ വൻ ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ക്രോയേഷ്യൻ ഡിഫൻഡർ ജോസ്കോ ഗവാർഡിയോൾ പന്ത് വലയിലെത്തിച്ചു. ഇതോടെ ക്രോയേഷ്യൻ ക്യാമ്പിൽ വൻ ആഘോഷം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *