തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയിൽ വിവിഐപികൾ ഇടം നൽകില്ലെന്ന ഗവർണറുടെ ഉത്തരവ് ഫലം കണ്ടില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് സമാനമായി വേദിയിൽ ഉണ്ടായിരുന്നു. നേരത്തെ തന്നെ ഇത് മറികടന്ന് വിശാലമായ വേദി തന്നെ ഒരുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മുതൽ ഗവർണറെ മറികടന്ന് സർക്കാർ നയം വ്യക്തമാക്കി. രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫിലെ മറ്റ് ഘടക കക്ഷി നേതാക്കൾ എന്നിവർക്കെല്ലാം തന്നെ വേദിയിൽ ഇരിപ്പിടം ഒരുക്കിയിരുന്നു.
ഗവർണറുടെ നിർദ്ദേശം ഫലം കണ്ടില്ല
