യുനാൻ: കോടികൾ വിലവരുന്ന ഫെറാരി കളിക്കളമാക്കി കുട്ടികൾ. മുള കൊണ്ടും കമ്പു കൊണ്ടും കാറിൽ പോറി വരഞ്ഞിട്ടും ക്ഷമാപണം പോലും നടത്താൻ തയ്യാറാവാതെ വന്നതോടെ വികൃതി കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നിയമനടപടിയുമായി യുവാവ്. തെക്ക് പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് ഏകദേശം 5 കോടിയിലേറെ വരുന്ന ഫെറാരി കാറിൽ കുട്ടികൾ പോറലുകൾ വരുത്തി നശിപ്പിച്ചത്. വീടിന് പുറത്തെ പാർക്കിംഗ് സ്പെയ്സിൽ കാർ ഇട്ട് ബിസിനസ് ട്രിപ്പിന് പോയി മടങ്ങിയ സാംഗ് കാണുന്നത് നിറയെ പോറലും ബംബറും തകർന്ന നിലയിൽ കണ്ടത്. ഇത് കണ്ട് നെഞ്ച് തകർന്ന യുവാവ് പരിസരത്തെ സിസിവിടി പരിശോധിച്ചപ്പോഴാണ് അയൽവീട്ടിലെ വികൃതി കുട്ടികൾ കോടികൾ വില വരുന്ന ഫെറാരിയെ കളിക്കളമാക്കി മാറ്റിയെന്ന് വ്യക്തമാക്കുന്നത്. അയൽവാസിയുടെ നാല് ആൺകുട്ടികൾ നീളമുള്ള മുളവടികളുമായി കാറിനടുത്തേക്ക് വരികയും തുടർന്ന് വണ്ടിയുടെ മുകളിൽ കയറി അതിനെ ഒരു കളിക്കോപ്പ് പോലെ ഉപയോഗിക്കുകയും ചെയ്തത് വ്യക്തമായത്. കാറിന്റെ ബോഡിയിലുടനീളം പോറലുകളും ബംബറിൽ കേടുപാടും ഈ കുട്ടിക്കളി മൂലം സംഭവിച്ചിരുന്നു. തനിക്കും കുഞ്ഞുങ്ങളുള്ളതിനാൽ മൃദ്യു സമീപനം സ്വീകരിച്ച സാംഗ് കാർ ഷോറൂമിൽ കൊണ്ടുപോയി അറ്റകുറ്റപ്പണിക്കായി എത്ര രൂപയാവുമെന്നത് തിരക്കി. 14 ലക്ഷം രൂപയോളമാണ് അറ്റകുറ്റപ്പണിക്കായി ആവശ്യപ്പെട്ടത്.
ഫെറാരി കളിക്കളമാക്കി കുട്ടികൾ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
