ന്യൂഡൽഹി: ശിവസേനയ്ക്ക് ഇപ്പോൾ വിഭാഗങ്ങൾ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻപ് ശിവസേന ഷിൻഡെ വിഭാഗം എന്ന് വിളിക്കണമായിരുന്നു, എന്നാൽ ഇപ്പോൾ ഒരൊറ്റ ശിവസേന മാത്രമായി മാറിയെന്ന് അമിത് ഷാ പറഞ്ഞു. ഇന്ന് ശിവസേന അധ്യക്ഷൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ കോഹ്‌ലാപൂരിലുള്ള പൊതുറാലിയിൽ വെച്ചായിരുന്നു പരാമർശം.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിളർന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിരുന്നു. ഔദ്യോഗിക പാർട്ടിയായി തുടരാൻ അനുവദിക്കണം, വിമതർക്ക് പ്രത്യേക അവകാശങ്ങൾ നൽകരുതെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
ഈ ആറ് എം.പിമാരും ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ചേരുമെന്നാണ് സൂചന. ലോക്‌സഭയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ആകെ ഒമ്പത് എംപിമാരാണുള്ളത്. ഇതിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരൊഴികെയുള്ള ബാക്കി എംപിമാർ പുതിയ വിഭാഗത്തിൽ ചേർന്നതായാണ് വിവരം.
