ന്യൂഡൽഹി : രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഒന്നാമതായി രാജ്യത്തെ വിദ്യാർഥികൾ തെരുവിലിറങ്ങുമ്പോൾ ഞങ്ങളും തെരുവിലിറങ്ങിയേ തീരൂ. രണ്ടാമതായി വിദ്യാർഥികൾക്കുനേരെ നടത്തിയ അതിക്രമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സ്പീക്കറെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതാണ്. സർക്കാറിനോട് ചോദിക്കട്ടെ എന്ന് സ്പീക്കർ പറഞ്ഞ ശേഷം പിന്നീട് ഒരു ചർച്ചയുമുണ്ടായില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ പോയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമായത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകമാണ്. വിദ്യാർഥികളുടെ വേദനക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ രാജി. ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്താണ് ധർമേന്ദ്ര പ്രധാൻ നശിപ്പിച്ചിരിക്കുന്നത്. സർക്കാർ വിദ്യാർഥികളെ കേൾക്കുന്നുവെന്നും അവരുടെ വികാരം ഉൾക്കൊള്ളുന്നുവെന്നുമുള്ള സന്ദേശം രാജിയിലൂടെ കിട്ടുംമെന്നും -രാഹുൽ പറഞ്ഞു.
രാഹുൽ എന്തിന് മാർച്ച് നടത്തി
