ബെംഗളൂരു: സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കി കർണാടക സർക്കാർ. വർധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, ഓർമ്മക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നുന്നതിനാൽ ബാലാവകാശ കമ്മീഷൻ നൽകിയ ശുപാർശ കർണാടക സർക്കാർ അംഗീകരിക്കുകയായിരുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ പത്രവായന കുട്ടികളെ സഹായിക്കുന്നതിനോടപ്പം പൊതുവിജ്ഞാനം , ഭാഷ സ്വാധീനം എന്നിവ വർധിപ്പിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുണ്ട്. വായന സംസ്കാരം വളർത്തുക എന്നതാണ് ലക്ഷ്യം. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ നിർബന്ധമായും 10 മിനിറ്റ് കന്നഡ പത്രം വായിക്കണം. സർക്കാർ , സ്വകാര്യ സ്കൂളുകൾക്കും, റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകൾക്കും ഇത് ബാധകമാണ്. കൂടാതെ, കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാനുള്ള വിവിധ നടപടികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
Related Posts
നീറ്റ് യുജി 2026; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി
ന്യൂഡൽഹി: 2026 – ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി…
ത്രിഭാഷാനയം നടപ്പിലാക്കണം ; കർശന നിർദേശവുമായി സി.ബി.എസ്.ഇ
ന്യൂഡൽഹി: രാജ്യത്ത് പുതിയ അധ്യയന വർഷത്തിൽ ത്രിഭാഷാപഠനം കർശനമായി നടപ്പിലാക്കണമെന്ന് സി.ബി.എസ്.ഇ . ഇക്കൊല്ലം ആറാം ക്ലാസ്സിൽ മൂന്നാംഭാഷ പഠിപ്പിച്ചിരിക്കണമെന്നും…
സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം; പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ഡൽഹി: സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ സംബന്ധിച്ച പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന്…
