ന്യൂഡൽഹി: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന നേതാവെന്ന റെക്കോര്‍ഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയില്‍ തുടര്‍ച്ചയായ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്.
1952 മെയ് 13 മുതല്‍ 1964 മെയ് 27 വരെയായിരുന്നു നെഹ്റു പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. 1947 മുതല്‍ 1952 വരെ നെഹ്‌റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും പൊതുതിരഞ്ഞെടുപ്പിലുടെ അല്ലായിരുന്നു അധികാരമേറ്റത്. അതേസമയം പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച നേതാവെന്ന റെക്കോര്‍ഡ് നെഹ്റുവിന് തന്നെയാണ്. 6,131 ദിവസം അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ആദ്യ പ്രധാനമന്ത്രി, രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ നയിച്ച നേതാവ് എന്നീ റെക്കോര്‍ഡുകള്‍ പ്രധാനമന്ത്രി മോദി നേരത്തെ സ്വന്തമാക്കിയിരുന്നു.
