ആലപ്പുഴ: ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയോഗത്തിൽ ചതിയന്മാരെ ചൊല്ലി കൂട്ടബഹളമെന്ന് റിപ്പോർട്ട്. ബുധനാഴ്ച ജില്ലാ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരമായ ഡി.സി.സി. ഓഫീസിലായിരുന്നു യോഗം. യു.ഡി.എഫ്. കൺവീനറാണ് ആദ്യം ‘ചതി വിഷയം’ അവതരിപ്പിച്ചത്. എതിർ സ്ഥാനാർഥിയിൽനിന്ന് കാശ് വാങ്ങി പ്രവർത്തനത്തിന് ഇറങ്ങാതിരിക്കുകയും നീക്കങ്ങൾ ഒറ്റുകൊടുക്കുകയും ചെയ്തവരുടെ പട്ടിക കൈയിലുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ യോഗത്തിൽ വഴക്ക് തുടങ്ങി. അങ്ങനെയെങ്കിൽ അത് നാട്ടുകാരെ അറിയിക്കണമെന്നും കാലുവാരിയവരെ കാലിൽ തൂക്കിയെറിയണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ശാന്തരാകാനും കഴിഞ്ഞത് കഴിഞ്ഞെന്നും അബിൻ പറഞ്ഞതോടെ സംഗതി കൂടുതൽ വഷളാക്കുകയായിരുന്നു. തോറ്റിരുന്നെങ്കിൽ എം.എൽ.എ. ഇത് പറയുമായിരുന്നോ എന്നായിരുന്നു മറുചോദ്യം. ചതിച്ചവരുടെ പേര് പുറത്ത് വരണമെന്നും നടപടിവേണമെന്നുമുള്ള നിലപാടിൽ ഭൂരിഭാഗം പേരും ഉറച്ച് നിന്നതോടെ അന്വേഷണ കമ്മിഷനെ വെയ്ക്കാമെന്ന ധാരണയിലെത്തിയാണ് യോഗം അവസാനിപ്പിച്ചത്.
UDFൽ കൂട്ടത്തല്ല്
